Headlines

തേടാം, ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍

Posted by Admin | Thursday, 15 August 2013 | Posted in , , , , , , ,

ലോകത്തെ എണ്ണ നിക്ഷേപമൊക്കെ തീര്‍ന്നുപോയാല്‍ എന്ത് ചെയ്യും? വൈദ്യുതി ഉപയോഗം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ജലവൈദ്യുതി നിലയങ്ങളെയും മറ്റും എത്രകാലം ആശ്രയിക്കാനാകും?

ഇവിടെയാണ് ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ നമ്മുടെ രക്ഷക്കത്തെുന്നത്. കത്തിജ്ജ്വലിച്ച് നില്‍ക്കുന്ന സൂര്യനും വീശിയടിക്കുന്ന കാറ്റുമെല്ലാം നിലക്കാത്ത ഊര്‍ജ സ്രോതസ്സുകളാണ്. ഊര്‍ജത്തിന്‍െറ ഈ അക്ഷയ പാത്രങ്ങളെ നാം അത്ര കാര്യമായി എടുത്തിട്ടുണ്ടോയെന്നതാണ് പ്രസക്തമായ ചോദ്യം. അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്ന മാനവരാശിയുടെ നിലനില്‍പിന് ഇത്തരം ബദല്‍ ഊര്‍ജ സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തിയേ പറ്റൂ.

ഫോസില്‍ ഇന്ധനമാണ് ഇന്ന് ലോകത്തെ മുന്നോട്ടുനയിക്കുന്ന മുഖ്യഘടകം. എന്നാല്‍, എത്രകാലം ഭൂമിയില്‍നിന്ന് ഈ ഇന്ധനം ലഭിക്കുമെന്ന് പറയാനാകില്ല. പ്രതിദിനം 82.4 ബില്യണ്‍ ബാരല്‍ ഇന്ധനമാണ് ഇന്ന് ഉപയോഗിക്കുന്നത്. ഈ രീതിയില്‍ പോവുകയാണെങ്കില്‍ 50 വര്‍ഷത്തിനകം മൊത്തം ഫോസില്‍ ഇന്ധന നിക്ഷേപവും തീര്‍ന്നുപോയേക്കാം. മാത്രമല്ല, ആഗോളതാപനത്തിന് ഇടയാക്കുന്ന പ്രധാന ഘടകം ഫോസില്‍ ഇന്ധനം കത്തിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്സൈഡാണ്. അതിനാല്‍, ഫോസില്‍ ഇന്ധനത്തിന്‍െറ ഉപയോഗം നിയന്ത്രിക്കേണ്ടതുമുണ്ട്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ വികസനം തേടുന്തോറും ഊര്‍ജ ആവശ്യവും വര്‍ധിക്കും. അതിനാല്‍, ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ തേടേണ്ടത് അനിവാര്യമാണ്. ഫോസില്‍ ഇന്ധനത്തിന് പകരം എന്താണ് ഉപയോഗിക്കാനാവുക? ശാസ്ത്ര ലോകത്തിന്‍െറ ഗൗരവതരമായ ആലോചനകള്‍ ഈ വഴിക്കാണ്.

ഭൂമിയിലെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മുഖ്യ ഊര്‍ജ സ്രോതസ്സ് സൗരോര്‍ജമാണ്. പണ്ടുകാലത്ത് വെളിച്ചവും ചൂടും ലഭിക്കാന്‍ മരക്കഷണങ്ങളും ഉണക്കയിലയും കത്തിക്കുകയായിരുന്നു. പിന്നീട് സസ്യ എണ്ണയും മൃഗക്കൊഴുപ്പും ഈ പട്ടികയില്‍ ഇടം നേടി. ബി.സി 600ലാണ് വിളക്കുകള്‍ കത്തിക്കാന്‍ സമ്പന്നരായ ആളുകള്‍ ഷെയ്ല്‍ എന്ന രൂപത്തില്‍ പെട്രോളിയം ഉപയോഗിക്കാന്‍ തുടങ്ങിയത്.

ഫോസില്‍ ഇന്ധനത്തിന് പകരംവെക്കാന്‍ നമുക്കുള്ളത് സൗരോര്‍ജം, കാറ്റില്‍നിന്നുള്ള ഊര്‍ജം, ഭൂതാപ ഊര്‍ജം, ജൈവ ഇന്ധനം, ആണവോര്‍ജം, ഹൈഡ്രജന്‍ തുടങ്ങിയവയാണ്. സ്വാഭാവികമായും ബദല്‍ ഊര്‍ജ സ്രോതസ്സിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യമത്തെുക സൗരോര്‍ജമാണ്. ചതുരശ്ര മീറ്ററില്‍ ഒരു കിലോവാട്ട് സൗരോര്‍ജം എന്ന തോതിലാണ് സൂര്യനില്‍നിന്ന് ഭൂമിയില്‍ പതിക്കുന്നത്. ഈ ഊര്‍ജം ഫലപ്രദമായി സമാഹരിച്ച് ഉപയോഗിക്കാനുള്ള വഴികളാണ് നാം തേടേണ്ടത്. സൗരോര്‍ജത്തിന്‍െറ ഉപയോഗം വിവിധ തരത്തിലാണ്. ഇതില്‍ ഏറ്റവും ലളിതമായ ഉപയോഗം വെയിലത്ത് ധാന്യങ്ങള്‍ ഉണക്കുന്നതാണ്. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ വാട്ടര്‍ ഹീറ്ററുകളും ഇന്ന് സാധാരണമാണ്.

സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഫോട്ടോവോള്‍ട്ടയിക് സെല്ലുകളുടെ ഉപയോഗമാണ് ഇതില്‍ ഏറ്റവും വലിയ മുന്നേറ്റം. ഇത്തരം അനേകം സെല്ലുകള്‍ കൂട്ടിച്ചേര്‍ത്ത് സോളാര്‍ പാനലുണ്ടാക്കുന്നു. 250 വാട്ട്സ് മുതല്‍ ഒരു കിലോവാട്ട് വരെയുള്ള പാനലുകള്‍ ഇന്ന് ലഭ്യമാണ്. വീടുകളില്‍ ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കാനും ലൈറ്റ് കത്തിക്കാനും ഇത് മതിയാകും.

സൗരോര്‍ജ പാനല്‍ ഉപയോഗിക്കുമ്പോഴുള്ള മുഖ്യ പ്രശ്നം മേഘങ്ങളുള്ളപ്പോഴും രാത്രിയിലും ഊര്‍ജം ലഭിക്കില്ളെന്നതാണ്. ഇതിന് പരിഹാരമാണ് കെമിക്കല്‍ ബാറ്ററികള്‍. കെമിക്കല്‍ ബാറ്ററികളില്‍ സൗരോര്‍ജം സംഭരിച്ച് ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഈ ബാറ്ററികളുടെ പരിമിതമായ ആയുസ്സും മാറ്റി സ്ഥാപിക്കാനുള്ള ഭാരിച്ച ചെലവും പ്രശ്നമാണ്. ഇതിന് പ്രതിവിധിയായി ചില വികസിത രാജ്യങ്ങളിലുള്ളതുപോലുള്ള പദ്ധതികള്‍ ആവിഷ്കരിക്കാവുന്നതാണ്. സോളാര്‍ പാനലില്‍നിന്നുള്ള വൈദ്യുതി എ.സി വോള്‍ട്ടേജിലേക്ക് മാറ്റി വീട്ടിലെ സാധാരണ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സൂര്യപ്രകാശമുള്ള സമയം മുഴുവന്‍ സോളാര്‍ പാനലില്‍നിന്നുള്ള വൈദ്യുതി ഉപയോഗിക്കാം. അധികം വൈദ്യുതിയുണ്ടെങ്കില്‍ മുഖ്യ ഗ്രിഡിലേക്ക് നല്‍കി വരുമാനവുമുണ്ടാക്കാം. സൂര്യപ്രകാശമില്ലാത്തപ്പോള്‍ സാധാരണ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം. ഇത് ചെലവ് കുറഞ്ഞതും ഫലപ്രദവുമായ രീതിയാണ്. എന്നാല്‍, നമ്മുടെ വൈദ്യുതി ബോര്‍ഡുകള്‍ ഇതിന് ഇനിയും അനുമതി നല്‍കിയിട്ടില്ല.

സൗരോര്‍ജ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും മുന്നിട്ടിറങ്ങുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതില്‍ മുന്നില്‍. പാനലുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന വിശാലമായ വരണ്ട ഭൂമിയുള്ളത് ഇവര്‍ക്ക് അനുഗ്രഹമാവുകയാണ്. സൗരോര്‍ജം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ പുരോഗമിക്കുകയുമാണ്.

ഭൂതാപ ഊര്‍ജമാണ് മറ്റൊരു പ്രകൃതിദത്ത ഊര്‍ജസ്രോതസ്സ്. അഗ്നിപര്‍വതത്തിനടുത്തും മറ്റുമുള്ള ചില സ്ഥലങ്ങളില്‍ ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് അധികം താഴ്ചയിലല്ലാതെ ചുട്ടുപഴുത്ത പാറക്കെട്ടുകളും മറ്റും കണ്ടത്തൊനാകും. ഇവിടെ തുരന്ന് പൈപ്പുകളിറക്കി ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളം പമ്പ് ചെയ്യുന്നു. ചുട്ടുപഴുത്ത പാറക്കെട്ടില്‍ വെള്ളം തട്ടുമ്പോഴുണ്ടാകുന്ന വിള്ളലുകളിലേക്ക് ചെല്ലുന്ന വെള്ളം അവിടത്തെ അത്യുഗ്രമായ ചൂടില്‍ തിളച്ച് നീരാവിയായി മാറുന്നു. പാറക്കെട്ടിലേക്ക് രണ്ടാമതൊരു ദ്വാരം തുരന്ന്, അതിലൂടെ ഈ നീരാവിയെ പുറത്തേക്ക് കൊണ്ടുവന്ന് ആവി ടര്‍ബൈനുകളെ തിരിച്ചാണ് ഭൂതാപ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നത്. വന്‍ ചെലവ് വരുന്നതാണ് ഇത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 40 ലക്ഷം ഡോളറാണ് ചെലവ് വരിക. അതേസമയം, താപ വൈദ്യുതി നിലയങ്ങളില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടി വരുന്നത് 10 ലക്ഷം ഡോളര്‍ മാത്രമാണ്. ഭൂതാപ ഊര്‍ജം ഉപയോഗിക്കുന്ന മുഖ്യ രാജ്യങ്ങള്‍ അമേരിക്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ന്യൂസിലന്‍ഡ്, ഐസ്ലന്‍ഡ് തുടങ്ങിയവയാണ്.

കാറ്റാണ് മറ്റൊരു പ്രധാന ഊര്‍ജ സ്രോതസ്സ്. ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി കാറ്റില്‍നിന്ന് കൂടുതല്‍ ഫലപ്രദമായി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചുകഴിഞ്ഞു. ഇന്ന്, ഏതാനും കിലോ വാട്ട് മുതല്‍ മൂന്ന് മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള കാറ്റാടിയന്ത്രങ്ങള്‍ ഉണ്ട്.

1000 വാട്ട്സിലധികം ഉല്‍പാദിപ്പിക്കുന്ന കാറ്റാടിയന്ത്രങ്ങള്‍ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഉല്‍പാദന ച്ചെലവ് മെഗാവാട്ടിന് നാലുകോടി രൂപ വരെ ആകുമെങ്കിലും സ്ഥാപിച്ച് ആറുവര്‍ഷത്തിനകം ഇത് കുറഞ്ഞു വരും. കുറഞ്ഞ പ്രവര്‍ത്തനച്ചെലവാണ് ഇതിന് മുഖ്യകാരണം.

സസ്യജാലങ്ങള്‍ അഴുകുന്നതുവഴിയുണ്ടാകുന്ന മീഥെയ്ന്‍ മികച്ചൊരു ഇന്ധനമാണ്. മൃഗങ്ങളുടെയും മനുഷ്യരുടെയും മാലിന്യങ്ങള്‍ ബയോ ഗ്യാസ് പ്ളാന്‍റുകളില്‍ സംസ്കരിച്ച് ഉയര്‍ന്ന നിലവാരമുള്ള മീഥെയ്ന്‍ ഉല്‍പാദിപ്പിക്കാനാകും. മാലിന്യ സംസ്കരണത്തിനുള്ള മികച്ചൊരു മാര്‍ഗം കൂടിയാണിത്. ഭാവിയുടെ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ഹൈഡ്രജന്‍.
അങ്ങനെ, ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ തേടേണ്ടത് മനുഷ്യന്‍െറ കുതിപ്പിന് അനിവാര്യമാണ്. അതിനുള്ള അവസരമൊരുക്കി സൂര്യനും കാറ്റുമെല്ലാം നമ്മെ കാത്തിരിക്കുന്നു. അത് ഉപയോഗപ്പെടുത്തേണ്ടത് നാമാണ്.

Courtesy: Madhyamam
http://www.madhyamam.com/news/239562/130812

പോലീസ്‌ അക്കാദമിയില്‍ ഐ.ജിയുടെ നാമകരണയജ്‌ഞം; കാവിവല്‍ക്കരണമെന്നു വിവാദം

Posted by Admin | Wednesday, 14 August 2013 | Posted in , , , , , , ,

കൊച്ചി: തൃശൂരിലെ കേരള പോലീസ്‌ അക്കാദമിയുടെ വിവിധ വിഭാഗങ്ങളില്‍ ഐ.ജി. സുരേഷ്‌ രാജ്‌ പുരോഹിത്‌ നടത്തുന്ന നാമകരണ പ്രവര്‍ത്തനം വിവാദത്തില്‍. ഐ.ജി, തന്നിഷ്‌ടപ്രകാരം അക്കാദമിയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നാണ്‌ വിമര്‍ശനം.

ഏതാനും ദിവസം മുമ്പ്‌ ഐ.ജി. സ്വന്തം ഔദ്യോഗിക ബംഗ്ലാവിനു മുന്നില്‍ കൈലാസം എന്നു പേരെഴുതിയിരുന്നു. തുടര്‍ന്ന്‌ കാന്റീനിനു തൃപ്‌തി, പലചരക്ക്‌ വിതരണശാലയ്‌ക്ക്‌ അന്നപൂര്‍ണ, തുണിത്തര വിതരണശാലയ്‌ക്ക്‌ കാമധേനു എന്നിങ്ങനെ പേരു നല്‍കി. പരിശീലന ബ്ലോക്കുകള്‍ക്കു മുന്നില്‍ സാന്ദീപനി, വിക്രമാദിത്യ എന്നിങ്ങനെ ബോര്‍ഡു തൂക്കി. ഉദ്യാനത്തിനും മറ്റും ഇനി നാമകരണമുണ്ടത്രേ. ഇതിനു പിന്നില്‍ ഹിന്ദുത്വ അജന്‍ഡയാണെന്ന്‌ ഒരു വിഭാഗം പോലീസുകാര്‍ അടക്കം പറയുന്നു.


ഐ.ജി. പുരോഹിത്‌ ആഴ്‌ചകള്‍ക്കു മുമ്പാണ്‌ പോലീസ്‌ അക്കാദമിയുടെ ചുമതലയേറ്റത്‌. തുടര്‍ന്ന്‌ അക്കാദമി മെസിലും കാന്റീനിലും ബീഫ്‌ വിഭവങ്ങള്‍ക്ക്‌ അപ്രഖ്യാപിത നിരോധനമുണ്ടായത്‌ മുറുമുറുപ്പിനിടയാക്കിയിരുന്നു. ബംഗ്ലാവ്‌ നവീകരണത്തിനായി അദ്ദേഹം പ്രത്യേക പൂജ നടത്തിയതായും അണിയറ സംസാരമുണ്ടായി. അക്കാദമിയില്‍ അഞ്ചുവര്‍ഷത്തിലധികം സേവനം ചെയ്‌തവരെ കൂട്ടത്തോടെ സ്‌ഥലം മാറ്റിയപ്പോള്‍ അതില്‍ മതന്യൂനപക്ഷങ്ങളാണ്‌ ഏറെയും ഉള്‍പ്പെട്ടെതെന്നും വിമര്‍ശനമുയര്‍ന്നു. അതിനു പിന്നാലെയാണ്‌ നാമകരണ യജ്‌ഞം.

എന്നാല്‍ അക്കാദമിയില്‍ ശാന്തിയും ചിട്ടയുമുണ്ടാക്കാനുള്ള ശ്രമം മാത്രമാണിതെന്ന്‌ അധികൃതര്‍ വിശദീകരിച്ചു. നാവിക കമാന്‍ഡിലും മറ്റും സമാനമായ നാമകരണം നടക്കുന്നുണ്ട്‌. മുമ്പ്‌ മന്ത്രി അബ്‌ദു റബ്‌ ഗംഗ എന്ന ഔദ്യോഗിക വസതിയുടെ പേര്‌ ഗ്രെയ്‌സ്‌ എന്നാക്കി മാറ്റിയത്‌ പച്ചവല്‍ക്കരണത്തിനാണെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. വിവാദത്തില്‍ കഴമ്പില്ലെന്നു പിന്നാലെ വ്യക്‌തമായില്ലേയെന്നാണ്‌ ഇവരുടെ മറുചോദ്യം.


മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ അനുവദിക്കില്ല: എല്‍. ഡി.എഫ്

Posted by Admin | | Posted in , , , , , ,


തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ എല്‍.ഡി.എഫ് ഉറച്ച് നില്‍ക്കും. ഇതോടെ രണ്ടാം ഘട്ട ജന സമ്പര്‍ക്ക പരിപാടി മിക്ക ജില്ലകളിലും മാറ്റി വെച്ചു. തീയതി പുനക്രമീകരിച്ച് ജനസമ്പര്‍ക്ക പരിപാടി നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ ജില്ലകളിലും പൂര്‍ത്തിയായി. എന്നാല്‍ എല്‍.ഡി.എഫ് പ്രതിഷേധം മൂലം പരിപാടി അനിശ്ചിതത്വത്തിലായി. തിരുവനന്തപുരം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചതിന് പിന്നാലെ ഈ മാസം 17ന് മലപ്പുറത്ത് നടത്താനിരുന്ന പരിപാടിയും മാറ്റിവച്ചു.

മറ്റ് ജില്ലകളിലെ പരിപാടികളും പ്രതിഷേധം അടങ്ങുന്നത് വരെ മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഒന്നാം ഘട്ടത്തിലെ അപാകതകള്‍പരിഹരിച്ചാണ് രണ്ടാം ഘട്ട ജന സമ്പര്‍ക്ക പരിപാടി വിഭാവനം ചെയ്തത്. രോഗികളടക്കമുള്ളവരുടെ കാത്തിരിപ്പ് ഒഴിവാക്കി പരിപാടി നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. മലപ്പുറം ജില്ലയില്‍ ലഭിച്ച 10,171 അപേക്ഷകളില്‍ 233 പേരുടെ പരാതികള്‍ ഇതിനകം പരിഹരിച്ച് കഴിഞ്ഞു. 549 പരാതികള്‍ മുഖ്യമന്ത്രിയുടെ പരിഗണനക്കായി നല്‍കിയിട്ടുണ്ട്.

Courtesy: www.reporteronlive.com

Shikhar Dhawan misses world record by 20 runs, scores 248 vs South Africa 'A'

Posted by Admin | Monday, 12 August 2013 | Posted in , , , , , , ,

India's new batting sensation Shikhar Dhawan today gave yet another exhibition of stunning strokeplay by smashing a blistering 248 off 150 balls against South Africa 'A' here, missing out on a world record feat by just 20 runs.

27-year-old Dhawan, who clobbered 30 boundaries and seven sixes in his superlative knock, became the second highest individual scorer in the history of List A games (limited overs matches) behind former England and Surrey batsman Alistair Brown.

Brown had scored 268 for Surrey against Glamorgan at Oval back on July 19, 2002.

If Dhawan's first 100 came off only 86 balls, the second hundred came off only 46 balls as he raced to his first List A double hundred in only 132 balls with a push off left-arm seamer Beuran Hendricks' bowling at the LC de Villiers Oval.

During his rampaging knock, the stylish left-hander surpassed two of his illustrious senior teammates Sachin Tendulkar and Virender Sehwag, who had scored double centuries in one-day internationals which also qualify as List A games.

On personal best of 220, Dhawan created a national record by surpassing Sehwag's best of 219 in an one-dayer against West Indies at Indore back in 2011.

Just when it looked that he would eclipse the world record, he was caught by wicketkeeper Dane Vilas of Rusty Theron's bowling trying another slog shot. Dhawan added 285 runs in only 33.5 overs with his skipper Cheteshwar Pujara, who also scored a century.

Such was his domination that out of his 162 out of his 248 runs came in only 37 scoring strokes.

Dhawan made a memorable Test debut against Australia earlier this year with a brilliant 187 and has not looked back since then as he became the best batsman in India's victorious Champions Trophy campaign recently.


New Israeli settlement plan defies peace talks

Posted by Admin | | Posted in , , , , , , ,

Israel yesterday moved forward with plans to build nearly 1,200 homes for Jewish settlers, holding fast to a defiant settlement policy as cabinet ministers met to approve a release of Palestinian prisoners ahead of a new round of peace talks.

Israel has made a push on settlements since the resumption on July 30 of US-brokered talks on Palestinian statehood, signalling its intention to continue to build in major enclaves it wants to keep in any future peace deal.

While condemning settlement expansion, Palestinians have stopped short of threatening outright to abandon the negotiations, which are due to go into a second round in Jerusalem on Wednesday after a session in Washington.

Israeli media, in unconfirmed reports, have suggested yesterday's housing plans were disclosed to Washington in advance and were aimed partly at overcoming opposition within the pro-settlement cabinet to prisoner releases designed to spur negotiations halted three years ago.

The housing ministry said on its website that tenders were issued for building 793 new apartments in areas of the West Bank that Israel illegally annexed after occupying the territory and the eastern part of Jerusalem in the 1967 Middle East war.

Plots for the construction of 394 more units were being sold in Ariel, Efrat, Maale Adumim and Betar, settlements in areas Israel has said it aims to retain in any land-for-peace accord.

"We shall continue with construction, everywhere," Housing Minister Uri Ariel of the far-right Jewish Home party said at the formal relaunch of an Israeli housing 
project in East Jerusalem yesterday.

Ariel said his party would vote against the release of Palestinian prisoners, saying that "it goes against our security interests".

Israeli Finance Minister Yair Lapid, whose centrist party is right-wing Prime Minister Benjamin Netanyahu's biggest partner in the governing coalition, called the decision to issue the settlement housing tenders "unhelpful to the peace process".

Mark Regev, an Israeli government spokesman, dismissed the criticism saying:  "The construction decided upon today in Jerusalem and in the settlement blocs are in areas that will remain part of Israel in any possible future peace agreement. This in no way changes the final map of peace. It changes nothing."

Israeli cabinet ministers met last night to finalise a list of 26 Palestinian prisoners expected to be released tomorrow or on Wednesday, out of a total of 104 whose release was approved in principle last month to help restart the talks.

Palestinian President Mahmoud Abbas had demanded the release of prisoners held since before a 1993 interim peace accord took effect. Israel has jailed thousands more Palestinians since then, many for carrying out deadly attacks.

Drawing Palestinian anger, Israel's military-run Civil Administration in the West Bank gave preliminary approval on Thursday for the construction of more than 800 new settler homes - some of them in isolated settlements - but said it needed government approval before building could begin.

Most world powers regard all the settlements as illegal and Palestinians say the enclaves could deny them a viable and contiguous state.

"The international community must stand with this peace process and must stand shoulder to shoulder with us and hold Israel accountable for its continuing settlement activities," Palestinian chief negotiator Saeb Erakat told Reuters. 

Palestinians seek US intervention

The Palestinians said Israel's new plans for settlement construction announced yesterday showed it was "not serious" in efforts to negotiate peace and urged Washington to intervene as sponsor of the talks. The tenders for over 1,000 homes in the occupied West Bank and East Jerusalem were proof that Israel "was not serious in the negotiations", Palestinian negotiator Mohamed Shtayeh said in a statement. He charged that Israel "aims through this condensed settlement activity to destroy the basis of the solution called for by the international community, which aims to establish a Palestinian state on the 1967 borders". Shtayeh said the new tenders were "conditions and new facts on the ground" that Israel was setting in order "to determine the negotiations in whichever way suits it best".

Courtesy : Reuters/Jerusalem

സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രകാശ് കാരാട്ട്‌

Posted by Admin | | Posted in , , , , , , , ,

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് നടന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മുഖ്യമന്ത്രി ഉടന്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്‍.ഡി.എഫ് ഉപരോധസമരം സെക്രട്ടേറിയറ്റ് കവാടത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്. പൊതുസമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ രാജിവെക്കാന്‍ തയാറാകണം. റെയില്‍വെ നിയമന അഴിമതിയില്‍ ബന്ധു ഇടപെട്ടതിനാണ് മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലിന് രാജിവെക്കേണ്ടിവന്നതെന്ന് കാരാട്ട് ഓര്‍മ്മിപ്പിച്ചു. സമരം നേരിടാന്‍ കേന്ദ്രസേനയെ വിന്യസിച്ചതിനേയും കാരാട്ട് രൂക്ഷമായി വിമര്‍ശിച്ചു. വര്‍ഗീയ ലഹള നിയന്ത്രിക്കാന്‍ അതിര്‍ത്തിസേന കശ്മീരിലാണ് വേണ്ടത്. വിനാശകാലേ വിപരീത ബുദ്ധിയെന്ന് പറഞ്ഞാണ് കാരാട്ട് പ്രസംഗം അവസാനിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. 


ഉപരോധസമരത്തിനായി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍തന്നെ സെക്രട്ടേറിയറ്റിലേക്ക് ഒഴുകി. എട്ട് മണിയോടെ തന്നെ സെക്രട്ടേറിയറ്റിന്റെ മൂന്നു കവാടങ്ങളും ഉപരോധിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങളാണ് സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റുകളള്‍ക്ക് മുന്നിലും അണിനിരന്നത്. ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയും, ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢനും സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

സമരം വിജയിപ്പിക്കാന്‍ എല്‍.ഡി.എഫും നേരിടാന്‍ സര്‍ക്കാറും കച്ചമുറുക്കിയതോടെ തലസ്ഥാന നഗരം സംഘര്‍ഷഭീതിയിലാണ്. കന്റോണ്‍മെന്റ് ഗേറ്റ് പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. രാവിലെ ഏഴ് മണിക്ക് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി. കന്റോണ്‍മെന്റ് ഗേറ്റിലൂടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും അകത്തുകടന്നത്. ഒമ്പത് മണിക്ക് മഴയെത്തി. എന്നാല്‍ മഴയിലും ആവേശം ചോരാതെ കുടചൂടി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തു. സമരച്ചൂടിനിടയില്‍ രാവിലെ ഒമ്പത് മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു. പി.ജെ ജോസഫ്, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ ജയലക്ഷ്മി, പി.കെ അബ്ദുറബ്, അനൂപ് ജേക്കബ് എന്നിവര്‍ മന്ത്രിസഭാ യോഗത്തിനെത്തിയില്ല. 

മന്ത്രിസഭാ യോഗം കഴിഞ്ഞ് കന്റോണ്‍മെന്റ് ഗേറ്റിലൂടെ പുറത്തേക്കിറങ്ങിയ രണ്ട് മന്ത്രിമാരുടെ വാഹനങ്ങള്‍ ബേക്കറി ജംഗ്ഷനില്‍ തടഞ്ഞു. ഇത് പോലീസും സമരക്കാരും തമ്മില്‍ ചെറിയ സംഘര്‍ഷത്തിന് വഴിവെച്ചു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. പ്രവര്‍ത്തകര്‍ പിന്‍വാങ്ങുകയും ചെയ്തു. ഉദ്ഘാടനപ്രസംഗത്തിന് ശേഷം വീണ്ടും ബേക്കറി ജംഗ്ഷനിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങി. പോലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് പോലീസുമായി വാക്കേറ്റം നടന്നു

കന്റോണ്‍മെന്റ് ഗേറ്റിലേക്ക് വരുന്ന എല്ലാ റോഡുകളും പോലീസ് നിയന്ത്രണത്തിലാണ്. കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള നാല് പ്രധാന പാതകളില്‍ ഞായറാഴ്ച വൈകിട്ടുതന്നെ പോലീസ് നിലയുറപ്പിച്ചുകഴിഞ്ഞു. ഭൂരിഭാഗം മന്ത്രിമാരും താമസിക്കുന്ന വെള്ളയമ്പലം, കവടിയാര്‍ ഭാഗങ്ങളില്‍ നിന്ന് കന്റോണ്‍മെന്റുവരെ 'സുരക്ഷാ ഇടനാഴി' പോലീസ് തീര്‍ത്തു. 

നഗരഹൃദയത്തെ അഞ്ച് മേഖലകളായി തിരിച്ച് പോലീസ് നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. അഞ്ഞൂറോളം പോലീസുകാരടങ്ങുന്ന ഒന്നാംവലയ സുരക്ഷാസംഘം സെക്രട്ടേറിയറ്റ് മതിലിനുള്ളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് തന്നെ ചുമതലയേറ്റെടുത്തു. കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള നാല് പ്രധാന പാതകളില്‍ ഞായറാഴ്ച വൈകിട്ടുതന്നെ പോലീസ് നിലയുറപ്പിച്ചു.

Courtesy: www.mathrubhumi.com

ഇന്ത്യയുടെ കരുത്ത്; മെയ്ഡ് ഇന്‍ കൊച്ചി

Posted by Admin | | Posted in , , , , , , ,

കടലതിര്‍ത്തിയില്ലാത്ത രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. പക്ഷേ, 2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെതുടര്‍ന്ന് ഉസാമ ബിന്‍ ലാദനെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച അഫ്ഗാനിസ്ഥാനിലെ ഭരണകൂടത്തിനെതിരെ പോര്‍വിളിക്കായി അമേരിക്ക ആദ്യമയച്ചത് രണ്ട് കൂറ്റന്‍ പടക്കപ്പലുകളാണ് - യുഎസ്എസ് എന്റര്‍പ്രൈസും യുഎസ്എസ് കാള്‍ വിന്‍സണും. രണ്ടും വിമാനവാഹിനികള്‍. 


അഫ്ഗാന്‍ ഭൂമിയില്‍ ആദ്യം പതിച്ച ബോംബുകള്‍ ആ കപ്പലുകളില്‍നിന്നു പറന്നുയര്‍ന്ന വിമാനങ്ങളിnല്‍നിന്ന് വീഴ്ത്തിയവയായിരുന്നു. കപ്പലുകളില്‍ നിന്ന് അയച്ച ക്രൂസ് മിസൈലുകളും. കര കീഴടക്കുന്നതിലും നിയന്ത്രിക്കുന്നതിലും നാവികശക്തിക്കുള്ള പ്രാധാന്യം ആറു നൂറ്റാണ്ടോളമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. യൂറോപ്യന്‍മാര്‍ കടല്‍ മാര്‍ഗ്ഗം മറ്റുദേശങ്ങളിലെത്തി കരപിടിച്ചെടുത്തു തുടങ്ങിയതുമുതല്‍. ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടോളമായി വിമാനവാഹിനികളും അവതരിച്ചുതുടങ്ങിയതാണ്. 

എന്നാല്‍ നാവികശക്തിയില്‍ വിമാനവാഹിനിക്കുള്ള പ്രാധാന്യം ശാക്തികാഭിലാഷമുള്ള മിക്ക രാജ്യങ്ങളും ഇനിയും മനസ്സിലാക്കി വരുന്നതേയുള്ളു. ഇത് ആദ്യമേ മനസ്സിലാക്കിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 1961-ല്‍ മുതല്‍ നാം വിമാനവാഹിനി ഉപയോഗിച്ചുവരികയാണ്. ഇപ്പോഴിതാ നാമത് നിര്‍മ്മിച്ചു തുടങ്ങുകയും ചെയ്തു.

വളര്‍ന്നുവരുന്ന വന്‍ശക്തികളില്‍ വിമാനവാഹിനിയുടെ ആവശ്യം ഏറ്റവുമൊടുവില്‍ മനസ്സിലാക്കിയ രാജ്യമാണ് ചൈന. കഴിഞ്ഞ കൊല്ലമാണ് ചൈനീസ് നാവികസേനയ്ക്ക് ആദ്യത്തെ വിമാനവാഹിനി ലഭിക്കുന്നത്. ഇന്ത്യന്‍ നേവിയുടെ 50 കൊല്ലം പിന്നിലെന്ന് പറയാം. വെറും കണക്കിനുവേണ്ടി കാലഗണന നടത്തിയതല്ല. ശാക്തികതന്ത്രപരമായ മറ്റൊരു കാര്യം ഈ കണക്കിലുണ്ട്. അത് വിശദീകരിക്കാം.

കടലിന്റെ റാണിയെന്നോ നാവികസേനയുടെ റാണിയെന്നോ വിമാനവാഹിനിയെ വിളിക്കാം. ഒറ്റയ്ക്കല്ല റാണിയുടെ സഞ്ചാരം. എപ്പോഴും തോഴിമാരൊന്നിച്ചാവും. രണ്ടോ മൂന്നോ നശീകരണക്കപ്പലുകള്‍, മൂന്നോ നാലോ ഫ്രിഗേറ്റുകള്‍, വെടിക്കോപ്പും ഭക്ഷണവും വെള്ളവും മറ്റു സാമഗ്രികളും നിറച്ച പിന്തുണക്കപ്പല്‍- ഇത്രയും പേരുമായാണ് സാധാരണസഞ്ചാരം. എവിടെയെങ്കിലും പ്രശ്നമുണ്ടെന്ന് കണ്ടാല്‍ അകമ്പടിക്കാരുടെ എണ്ണം കൂട്ടും. ഇവയിലെ ആയുധങ്ങള്‍ കൂടാതെ, സ്വന്തം ഡെക്കിലെ പോര്‍വിമാനങ്ങള്‍, മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍ എന്നീ ആയുധങ്ങള്‍ വേറെ.

ഇത്രയും ശക്തിയുണ്ടെങ്കില്‍ റാണിക്ക് ഒരു കടല്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ സ്വന്തം നിയന്ത്രണത്തിലോ സ്വാധീനത്തിലോ ആക്കാന്‍ കഴിയും. ഒരു റാണിയുടെ വ്യൂഹം അറബിക്കടലിലും മറ്റൊരു റാണിയുടെ വ്യൂഹം ബംഗാള്‍ ഉള്‍ക്കടലിലുമുണ്ടെങ്കില്‍ ഈ രണ്ട് കടലുകളും ഇന്ത്യന്‍ തടാകങ്ങളാക്കിമാറ്റാന്‍ നമുക്കു കഴിയും.

വലിയൊരു വിമാനവാഹിനിക്കപ്പലും കുറേ തോഴിക്കപ്പലുകളും വെറുതേ കടലിലൂടെ റോന്തുചുറ്റിയതുകൊണ്ട് ഇത്രയും വിപുലമായ നിയന്ത്രണശക്തി കൈവരില്ല. ഈ റോന്തുചുറ്റലിന് സങ്കീര്‍ണമായ ചില പ്രത്യേക ഡ്രില്ലുകളും പ്രവര്‍ത്തനശൈലികളുമുണ്ട്. ഡക്കിലെ റഡാറുകളിലൂടെ സദാസമയവും ചക്രവാളങ്ങള്‍ക്കുമപ്പുറത്തുള്ള കടലാകാശത്ത് കണ്ണും നട്ടിരിക്കണം. തീരത്തുള്ള താവളങ്ങളില്‍നിന്ന് പര്യവേഷണവിമാനങ്ങള്‍ കടല്‍ മുഴുവന്‍ എപ്പോഴും പരതിക്കൊണ്ടിരിക്കണം. ആകാശത്തെ റഡാറുകളെപ്പോലെ കടലിനടിയിലെ ഏതു ചലനവും പിടിച്ചെടുത്ത് ശത്രുമുങ്ങക്കപ്പലുകളുടെ നീക്കം ശ്രദ്ധിക്കുന്ന സോണാറുകളുണ്ടാവണം. 

ശത്രു നീക്കങ്ങള്‍ കണ്ടുപിടിച്ചാലുടന്‍ അതിനെ മറികടക്കാനും തകര്‍ക്കാനുമുള്ള ആയുധനീക്കം നടത്തുന്നതിലാണ് സങ്കീര്‍ണ്ണമായ ഡ്രില്ലുകളുടെ ആവശ്യം. അതിസങ്കീര്‍ണ്ണവും അതീവകാര്യക്ഷമവുമായ പ്രവര്‍ത്തനശൈലികളാണ് ഇവിടെ ആവശ്യം. ശത്രുവിന്റെ നീക്കങ്ങള്‍ കൊണ്ട് ഉയരാവുന്ന ഭീഷണിയുടെ ആകെത്തുക കണക്കിലെടുത്ത് അതിനനുസരിച്ചുള്ള ആയുധപ്രയോഗമാണ് നടത്തേണ്ടത്. ചിലപ്പോള്‍ ശത്രു കെണിയൊരുക്കിയെന്നിരിക്കും. ഒരു ഭാഗത്ത് ചെറിയൊരു ചലനമുണ്ടാക്കി റാണിയുടെയും തോഴിമാരുടെയും ശ്രദ്ധ അങ്ങോട്ട് ആകര്‍ഷിച്ച് പിന്നിലൂടെ ആകാശത്തുകൂടിയും സമുദ്രോപരിതലത്തിലൂടെയും സമുദ്രത്തിനടിയിലൂടെയും പ്രഹരിക്കാന്‍ ശത്രു ശ്രമിച്ചേക്കും. ഇത്തരം കെണിയില്‍ പെടാതിരിക്കാനും ശത്രുവിന്റെ ശക്തിയും സാന്നിദ്ധ്യവും അളന്ന് അതിനനുസരിച്ചുള്ള പ്രഹരം നല്‍കാനുമുള്ള ചില ഡ്രില്ലുകള്‍ ഓരോ നാവികസേനയും തയ്യാറാക്കുന്നു. 

തങ്ങളുടെ പ്രഹരശേഷിയും തങ്ങള്‍് നേരിടാനിടയുള്ള ശത്രിവുന്റെ പ്രഹരശേഷിയും അനുസരിച്ചാണ് ഈ ഡ്രില്ലുകള്‍ തയ്യാറാക്കുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ വരുന്നതനുസരിച്ചും ശാക്തികനിലപാടുകള്‍ മാറുന്നതനുസരിച്ചും ഇവ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. 
ഒരു പ്രാഥമിക ഡ്രില്‍ തയാറാക്കിയെടുത്ത് അതിനനുസരിച്ച് നാവികവ്യൂഹത്തെയും അതിലെ ഒാഫിസര്‍മാരെയും നാവികരെയും പരിശീലിപ്പിച്ചെടുക്കുന്നതിനു കുറഞ്ഞത് പത്തുകൊല്ലമെടുക്കുമെന്നാണ് കണക്ക്. അങ്ങനെ നോക്കിയാല്‍ വിശ്വസനീയമായ പ്രഹരശേഷിയുമായി ചൈനീസ് നാവികസേനയുടെ റാണിയും തോഴിമാരും കടലിലെത്തണമെങ്കില്‍ ഇനിയും ഒരു ദശകത്തോളം കഴിയണം.

വെറും പ്രെസ്റ്റീജിനുവേണ്ടി 1997-ല്‍ ആദ്യമായി ഒരു വിമാനവാഹിനി കൈക്കലാക്കിയ തായ്ലന്‍ഡിന്റെ കാര്യം നോക്കു. വിശ്വാസ്യമായ പ്രവര്‍ത്തനശൈലിയോ ഡ്രില്ലുകളോ രൂപപ്പെടുത്തിയെടുക്കാന്‍ 16 കൊല്ലമായി ഇനിയും തായ് നാവികസേനയ്ക്ക് സാധിച്ചിട്ടില്ല. എന്തിന്, വിമാനവാഹിനിയുടെ ഡെക്കിലെ വിമാനങ്ങള്‍ പറത്താന്‍ വേണ്ടത്ര പൈലറ്റുമാരെപോലും കിട്ടാതെ വിമാനങ്ങള്‍ അവര്‍ ഏറെക്കുറെ വേണ്ടെന്നുവെച്ചു. (നീളം കുറഞ്ഞ ഡെക്കില്‍ വിമാനങ്ങള്‍ ഇറക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പൈലറ്റുമാര്‍ക്കേ സാധിക്കൂ.) ഇപ്പോള്‍ ഹൈലിക്കോപ്റ്ററുകള്‍ മാത്രമേ ഈ വിമാനവാഹിനിയില്‍ നിന്ന് പറപ്പിക്കുന്നുള്ളു. ഒടുവില്‍ കേട്ടത്, തായ് രാജകുടുംബത്തിന്റെ ഉല്ലാസസഞ്ചാരത്തിനും പ്രകൃതി”ക്ഷോഭ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് അവര്‍ വിമാനവാഹിനി ഉപയോഗിക്കുന്നത് എന്നാണ്.

ഒരു വിമാനവാഹിനി മാത്രം മതിയെന്ന് തീരുമാനിച്ചിട്ടുള്ള രാജ്യങ്ങള്‍ പോലും നിലവിലുള്ള വിമാനവാഹിനിയെ ഡീക്കമ്മിഷന്‍ ചെയ്യുന്നതിനുമുന്‍പുതന്നെ അടുത്ത വിമാനവാഹിനി വാങ്ങുന്നതും ഇതേ കാരണത്താലാണ്. നിലവിലുള്ള ടീം വേണം അടുത്ത ടീമിനെ പരിശീലിപ്പിച്ചെടുക്കാന്‍. ഒരു വിമാനവാഹിനിയില്ലാതെ ഏതാനും മാസം കഴിയേണ്ടിവരിക എന്നത് ഇന്ന് ഇന്ത്യന്‍ നാവികസേനയ്ക്ക് ആലോചിക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്. പരിശീലനം സിദ്ധിച്ച ഓഫിസര്‍മാര്‍ റിട്ടയര്‍ ചെയ്ത് പോകുന്നതിനുമുമ്പ് അവരെക്കൊണ്ട് പുതിയ ടീമിനെ പരിശീലിപ്പിച്ചെടുക്കണം.
ഇത്രയം പ്രധാനമാണ് വിമാനവാഹിനിയെങ്കില്‍ നാവികസുരക്ഷാഭീഷണി നേരിടുന്ന മറ്റു പല രാജ്യങ്ങളും എന്തുകൊണ്ട് വിമാനവാഹിനി വാങ്ങുന്നില്ല എന്ന ചോദ്യം ഉയരാം. ഉദാഹരണത്തിന്, വിമാനവാഹിനിയുള്ള ഇന്ത്യയെ നേരിടുന്ന പാക്കിസ്ഥാന്‍ എന്തുകൊണ്ട് വിമാനവാഹിനി വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്തില്ല? അത് വിശദീകരിക്കാം. 

ഓരോ നാവികസേനയും അവരുടെ ശക്തിയും അവര്‍ നേരിടുന്ന ഭീഷണിയും അനുസരിച്ചാണ് പോരാട്ട സിദ്ധാന്തം തയ്യാറാക്കുന്നത്. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തെക്കും കടലാണ്. അളവനുസരിച്ച് ഇന്ത്യയുടെ വാണിജ്യത്തിന്റെ 90 ശതമാനവും മൂല്യമനുസരിച്ച് 77 ശതമാനവും ഈ കടലുകളിലൂടെയാണ്. യുദ്ധമോ ശാക്തികമത്സരമോ ഉണ്ടായാല്‍ ഈ വാണിജ്യം തകര്‍ക്കാനാവും ശത്രു ശ്രമിക്കുക. അതിനാല്‍ കടലിലെ വാണിജ്യമാര്‍ഗ്ഗങ്ങള്‍ക്ക് തടസ്സമുണ്ടാവാതെ പ്രതിരോധിക്കേണ്ടത് നാവികസേനയുടെ കടമയാണ്. കൂടാതെ ശത്രുവിന്റെ വാണിജ്യമാര്‍ഗങ്ങള്‍ തടസ്സപ്പെടുത്താനും നിയന്ത്രിക്കാനും ശ്രമിക്കുകയും വേണം.

ഇതനുസരിച്ച് സമുദ്രനിയന്ത്രണം എന്ന സിദ്ധാന്തമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതായത് യുദ്ധമുണ്ടായാല്‍ ആവശ്യമുള്ളത്ര കടല്‍ പൂര്‍ണ്ണമായും കീഴടക്കുക. സമുദ്രം പൂര്‍ണ്ണമായി കീഴടക്കാന്‍ സമുദ്രത്തിന്റെ എല്ലാതലത്തില്‍ നിന്നുള്ള ആയുധശക്തിയും ആവശ്യമാണ്. ഉപരിതലം നിയന്ത്രിക്കുന്ന പടക്കപ്പലുകള്‍, വിമാനവാഹനികളില്‍ നിന്ന് പറന്നുയര്‍ന്ന് സമുദ്രാകാശം കീഴടക്കുന്ന വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, സമുദ്രത്തിന്റെ അടിത്തട്ട് നിയന്ത്രിക്കാന്ന അന്തര്‍വാഹിനികള്‍, മിസൈല്‍ ബോട്ടുകള്‍, മൈന്‍ സ്വീപ്പറുകള്‍ ഇങ്ങനെ പലതും. 

ഇതിനെതിരെ പാക്കിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്നത് സമുദ്രനിഷേധം എന്ന സിദ്ധാന്തമാണ്. സമുദ്രം കീഴടക്കാന്‍ ശ്രമിക്കുന്ന ശത്രുവിന് കടല്‍ നിഷേധിക്കുക. ഈ സിദ്ധാന്തത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് അന്തര്‍വാഹിനികള്‍ക്കും ഉപരിതലത്തിലെ ചെറിയ കപ്പലുകള്‍ക്കുമാണ്. സമുദ്രം കീഴടക്കാനാവശ്യമായ വിമാനവാഹിനി ഇതിനാവശ്യമില്ല. ശത്രുവിനെ ഭയപ്പെടുത്തി ഓടിക്കുക മാത്രമേ ഈ സിദ്ധാന്തില്‍ ലക്ഷ്യമാക്കുന്നുള്ളു. 

ശീതയുദ്ധക്കാലത്ത് വൈരികളായിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും സ്വീകരിച്ച സമുദ്രശക്തിസിദ്ധാന്തങ്ങളും ഇതേ രീതിയില്‍ പരസ്പരം വ്യത്യസ്തമായിരുന്നു. സമുദ്രനിയന്ത്രണത്തില്‍ വിശ്വസിച്ചിരുന്ന അമേരിക്ക വിമാനവാഹിനികള്‍ക്ക് ഊന്നല്‍ നല്‍കി. സമുദ്രനിഷേധത്തില്‍ വിശ്വസിച്ചിരുന്ന സോവിയറ്റ് യൂണിയന്‍ അന്തര്‍വാഹിനികള്‍ക്കും. അമേരിക്കന്‍ നാവികസേന ഏഴും എട്ടും വിമാനവാഹിനികള്‍ ഉപയോഗിച്ച് കടല്‍ അടക്കിവാണപ്പോള്‍ സോവിയറ്റ് യൂണിയന്‍ വെറും രണ്ട് വിമാനവാഹിനിയാണ് നീറ്റിലിറക്കിയിരുന്നത്. ഇന്നും റഷ്യയുടെ പക്കല്‍ ഒരു വിമാനവാഹിനി മാത്രമാണുള്ളത്.അമേരിക്കയുടെ പക്കല്‍ പത്തും.

ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. അമേരിക്കയ്ക്ക് നീണ്ട രണ്ട് തീരങ്ങളുണ്ട്. കിഴക്ക് അറ്റ്ലാന്‍റിക് തീരവും പടിഞ്ഞാറ് പസിഫിക് തീരവും. സോവിയറ്റ് യൂണിയനാവട്ടെ സമുദ്രതീരം വളരെ കുറവായിരുന്നു. വടക്കന്‍ തീരങ്ങളെല്ലാം മഞ്ഞുകാലത്ത് ഐസ് നിറഞ്ഞ് ഉപയോഗശൂന്യമായിരുന്നു. പിന്നെ തെക്ക് ചെറിയൊരു കരിങ്കടല്‍ തീരം മാത്രമായിരുന്നു സോവിയറ്റ് യൂണിയന് വര്‍ഷം മുഴുവന്‍ ലഭ്യമായിരുന്നത്. ചുരുക്കത്തില്‍ വേണ്ട്രത്ര സമുദ്രമോ സമുദ്രതീരമോ സോവിയറ്റ് യൂണിയന് ലഭ്യമായിരുന്നില്ല. അതിനാല്‍ സമുദ്രത്തിനടിയിലൂടെ നീങ്ങിയിരുന്ന മുങ്ങിക്കപ്പലുകളായിരുന്നു അനുയോജ്യം.

ഇതേ പ്രശ്നം പാക്കിസ്ഥാനും നേരിടുന്നുണ്ട്. തെക്ക് അറേബ്യന്‍കടല്‍ തീരത്ത് ചെറിയൊരു തീരം മാത്രമാണ് പാക്കിസ്ഥാന് ലഭ്യമായിട്ടുള്ളത്. കറാച്ചിയും പുതുതായി നിര്‍മ്മിച്ച ഗ്വാദോറും കൂടാതെ കാര്യമായ തുറമുഖസൌകര്യമൊന്നമില്ല. മറിച്ചാണ് ഇന്ത്യയുടെ കാര്യം. കിഴക്കും പടിഞ്ഞാറും ദീര്‍ഘമായ തീരവും അനവധി തുറമുഖങ്ങളും ഇന്ത്യക്കുണ്ട്. 

പാക്കിസ്ഥാനും റഷ്യയും നേരിടുന്ന പ്രശ്നം ചൈനയും നേരിടുകയാണ്. കിഴക്ക് സമുദ്രതീരമുണ്ടെങ്കിലും ആ സമുദ്രംപോലും കീഴടക്കിവാഴാനുള്ള നാവിക ശക്തി ഇന്നും ചൈനക്കില്ല. എന്നാല്‍ അതിനുള്ള ശ്രമം ചൈന ആരംഭിച്ചുകഴിഞ്ഞു. വിമാനവാഹിനി കൈക്കലാക്കിയത് ഈ ഉദ്ദേശ്യത്തോടെയാണ്. 

സമുദ്രശക്തി വ്യാപകമാക്കാനുദ്ദേശിക്കുന്ന രാജ്യങ്ങള്‍ക്കും വിമാനവാഹിനി ആവശ്യമാണ്. ഇന്ത്യാ സമുദ്രത്തിലൂടെയുള്ള തങ്ങളുടെ വാണിജ്യമാര്‍ഗ്ഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇന്ന് ഇന്ത്യന്‍ നാവികസേനക്കേ സാധിക്കൂ എന്നാണ് പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ വിശ്വാസം. കൂടാതെ, പല വിദേശത്ത് പലയിടങ്ങളിലെ എണ്ണപ്പാടങ്ങളിലും മറ്റും ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവയ്ക്ക് നേരെ ഭീഷണി ഉയര്‍ന്നാല്‍ സംരക്ഷണം നല്‍കേണ്ടതും നാവികസേനയാവും. 

ചുരുക്കത്തില്‍ കൂടുതല്‍ വിപുലമായിക്കൊണ്ടിരിക്കുന്ന സമുദ്രചക്രവാളത്തില്‍ ഇന്ത്യക്ക് സൈനികശക്തി പ്രകടിപ്പിക്കേണ്ടിവരും. ഇതിന് റാണിക്കപ്പലുകളും അവയോടൊപ്പമുള്ള തോഴിക്കപ്പലുകളും ആവശ്യമാണ്. ഇന്ന് നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ഐഎന്‍എസ് വിരാട് എന്ന വിമാനവാഹിനി മാത്രമാണുള്ളത്. അടുത്തകൊല്ലത്തോടെ റഷ്യയില്‍ നിന്ന് പുതുക്കിപ്പണിത് വാങ്ങുന്ന ഐഎന്‍എസ് വിക്രമാദിത്യ എത്തും. 2018-ല്‍ ഇന്ന് കൊച്ചിയില്‍ നീറ്റിലിറക്കുന്ന വിക്രാന്തും. അതോടെ ലോകത്ത് നാവികശക്തിയില്‍ ഇന്ത്യ രണ്ടാമതോ മൂന്നാമതോ സ്ഥാനത്താവുമെന്ന് ഉറപ്പിക്കാം. 

Courtesy: www.manoramaonline.com

സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു; തലസ്ഥാന നഗരി സ്തംഭിച്ചു

Posted by Admin | | Posted in , , , , , , , ,

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് ഇടതുപക്ഷം നയിക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു. ഏതാണ്ട് മുപ്പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റും അനുബന്ധറോഡുകളും ഉപരോധിക്കുകയാണ്. സെക്രട്ടേറിയറ്റ് ഗേറ്റുകള്‍ക്കു മുന്നില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ നിലയുറപ്പിച്ചപ്പോള്‍ സെക്രട്ടേറിയറ്റിനും പരിസരത്തും പ്രത്യേക സുരക്ഷ ഒരുക്കി പോലീസും ഉച്ചയോടെ രംഗത്തെത്തി. ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥ. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമുതലാണ് സെക്രട്ടേറിയേറ്റിലേക്കുള്ള റോഡുകളില്‍ ഉള്‍പ്പെടെ പൂര്‍ണമായ ഉപരോധസമരം.

മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെയുള്ള സമരമായിരിക്കുമെന്നാണു നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം രാവിലെ 9.30നു മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നിര്‍വഹിക്കും. ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എ.ബി. ബര്‍ദന്‍, ഡി. രാജ തുടങ്ങിയവരൊക്കെ എത്തിച്ചേരുന്നുണ്ട്. രാവിലെ ഒമ്പതിനു സെക്രട്ടേറിയറ്റില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിലെത്തുന്ന കന്റോണ്‍മെന്റ് ഗേറ്റും ഇതിന് അനുബന്ധമായ വഴിയും ഇന്നലെത്തന്നെ പോലീസ് നിയന്ത്രണത്തിലാക്കി. ഈ ഭാഗത്തേക്കു സമരക്കാരെ അടുപ്പിച്ചിട്ടില്ല. ഇതുവഴിയാകും മന്ത്രിമാരെ പ്രവേശിപ്പിക്കുന്നതെന്നാണു പോലീസ് അധികൃതര്‍ നല്‍കുന്ന സൂചന. 

സമരക്കാരെ എവിടെ തടയുന്നോ അവിടെ കുത്തിയിരുന്നു സമരം നടത്തുമെന്നും സംഘര്‍ഷത്തിനുവേണ്ടിയല്ല സമരവുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഇന്നലത്തെ വാക്കുകള്‍തന്നെ അക്രമത്തിന് ഇല്ലെന്നതിന്റെ സൂചനയായാണു കാണുന്നത്. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ഏതുവിധേനയും പൂര്‍ണമായി സ്തംഭിപ്പിക്കുമെന്നായിരുന്നു പിണറായി ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയിരുന്ന സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചല്ലാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്ന എല്‍ഡിഎഫ് നിലപാടില്‍ മാറ്റമില്ല.

അക്രമമുണ്ടായില്ലെങ്കില്‍ കേന്ദ്രസേനയെ ഇറക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമാക്കിയിരുന്നു. സമരക്കാരുമായി മുഖാമുഖം എത്തേണ്ടതില്ലെന്നു കേന്ദ്രസേനയ്ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ക്രമസമാധാനത്തിന്റെ പൂര്‍ണ ചുമതല കേരള പോലീസിനു മാത്രമായിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ അയ്യായിരത്തോളം പോലീസുകാരുടെ വിന്യാസം പൂര്‍ത്തിയായി. കരുതല്‍തടങ്കലിന്റെ ഭാഗമായി ഏതാനും പേരെ പോലീസ് കസ്‌റഡിയില്‍ എടുത്തിട്ടുണ്ട്.

രാത്രിയോടെ കാല്‍ലക്ഷത്തോളം ഇടതുമുന്നണി പ്രവര്‍ത്തകര്‍ നഗരത്തിലെത്തിയതായാണു കണക്ക്. രാത്രി ഏഴോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റേഷനിലെത്തിയ രണ്ടു ട്രെയിനുകളില്‍ മാത്രം 1500ഓളം പ്രവര്‍ത്തകരെത്തി. ചെറുപ്പക്കാരില്‍ മാത്രം കേന്ദ്രീകരിക്കാതെ, ഒട്ടേറെ സമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള മുതിര്‍ന്ന പ്രവര്‍ത്തകരും കൂടുതലായി എത്തിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പാര്‍ട്ടി തയാറായിരിക്കണമെന്നു സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

-courtesy: www.kvartha.com

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഉസൈന്‍ ബോള്‍ട്ട് വേഗമേറിയ താരം

Posted by Admin | | Posted in , , , , , , , ,

മോസ്കോ: വേഗത്തിന്‍െറ ചരിത്രത്തില്‍ ഒരേയൊരു ഉസൈന്‍ ബോള്‍ട്ട്. ഭൂമിയില്‍ തന്നെ വെല്ലാന്‍ ഒരു മനുഷ്യനുമില്ളെന്ന് വീണ്ടും തെളിയിച്ച് മോസ്കോയിലും ജമൈക്കന്‍ ഇതിഹാസപ്പിറവി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ ആവേശകരമായ 100 മീറ്റര്‍ പുരുഷവിഭാഗം ഫൈനലില്‍ സീസണിലെ ഏറ്റവും മികച്ച സമയമായ 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് രണ്ടാം ലോക കിരീടം ചൂടിയത്. 2011ല്‍ ദെയ്ഗുവില്‍ ഫൗള്‍ സ്റ്റാര്‍ട്ടില്‍ കൈവിട്ട ചാമ്പ്യന്‍ പട്ടം ഇക്കുറി മോസ്കോയില്‍ വീണ്ടെടുത്തു. അമേരിക്കയുടെ മുന്‍ ലോകചാമ്പ്യന്‍ ജസ്റ്റിന്‍ ഗാറ്റ്ലിന്‍  9.85 സെക്കന്‍ഡില്‍ രണ്ടും ജമൈക്കയുടെ നെസ്റ്റ കാര്‍ട്ടര്‍ 9.95 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 100 മീറ്ററില്‍ രണ്ട് ഒളിമ്പിക്സ് സ്വര്‍ണവും ലോക റെക്കോഡും (9.58 സെ) സ്വന്തം പേരിലുള്ള ബോള്‍ട്ടിന്‍െറ ഷെല്‍ഫിലേക്ക് രണ്ടാം ലോകചാമ്പ്യന്‍ഷിപ് നേട്ടമായി ഇത്. അസഫ പവല്‍, ടൈസണ്‍ ഗേ, യൊഹാന്‍ ബ്ളെയ്ക് തുടങ്ങിയവരില്ലാതെയാണ് ബോള്‍ട്ട് ചാമ്പ്യന്‍പട്ടം വീണ്ടെടുക്കാനിറങ്ങിയത്. സ്റ്റാര്‍ട്ടിങ്ങില്‍ പതറിയെങ്കിലും അവസാന പകുതിയിലെ അസാമാന്യ കുതിപ്പിലൂടെ ഗാറ്റ്ലിനെ മറികടന്നാണ് സ്വര്‍ണ നേട്ടം. നേരത്തേ സെമിഫൈനലില്‍ 9.93 സെക്കന്‍ഡിലായിരുന്നു ലോകറെക്കോഡുകാരന്‍െറ ഫിനിഷിങ്.
വനിതകളുടെ 10,000 മീറ്ററില്‍ ഇത്യോപ്യയുടെ തിരുനേഷ് ദിബാബ സ്വര്‍ണം നേടി. ഇവരുടെ മൂന്നാം ലോകചാമ്പ്യന്‍ഷിപ് മെഡല്‍ നേട്ടമാണിത്. വനിതകളുടെ ലോങ്ജമ്പില്‍ അമേരിക്കയുടെ ബ്രിട്നി റീസ് (7.01 മീ) തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണമണിഞ്ഞു. ലോങ്ജമ്പില്‍ ഹാട്രിക് നേടുന്ന ആദ്യ വനിതയാണിവര്‍. ഡിസ്കസ്ത്രോയില്‍ ക്രൊയേഷ്യയുടെ സാന്ദ്ര പെര്‍കോവിച് (67.99 മീ) സ്വര്‍ണം ചൂടി.

-Coutersy: www.madhyamam.com

Dubai Police record 1,598 traffic accidents during Eid Al Fitr holiday

Posted by Admin | | Posted in , , , , ,

Dubai: Nearly 1,600 traffic accidents were reported in Dubai during the Eid Al Fitr holiday, according to Dubai Police.Colonel Khazraj Majid Mohammad, Deputy Director of the Command and Control Centre at the Dubai Police Department, revealed that the centre received 24,838 phone calls during the Eid Al Fitr holiday and reported 1,598 accidents which caused mild to severe injuries.
According to the official, the accidents were caused by drivers not abiding by road and traffic rules, driving at speed, not staying in their lanes, not leaving sufficient distance between vehicles and not paying attention while driving.

Dubai Police urged all drivers to refrain from driving carelessly and to take special care when driving near residential areas, pedestrian crossings and intersections.
Colonel Mohammad added that raising awareness about correct driving methods through campaigns and initiatives is among Dubai Police’s strategic objectives.
First Lieutenant Zayed Al Badani, Director of the Monitoring and Analysis section at the Department of Command and Control Centre, called on drivers to only call the toll-free number 999 in times of emergency and to call the number 901 for any other inquiries regarding services provided by Dubai Police, stressing that 999 is for emergency calls only and receiving non-urgent phone calls can take away from the time of the caller who actually does have an emergency.

Information on some of the services available can be had by calling 901. These include criminal and traffic related inquiries, how to obtain a good conduct certificate, how to obtain a burial permit and how to subscribe to the home security programme.Al Badani added that the operation room receives a large number of emergency-related phone calls on a daily basis that need to be answered in the fastest time possible.

Coutesy: www.gulfnews.com

Malayalam portals, News Papers and TV Channels

Posted by Admin | Thursday, 1 August 2013 | Posted in , , , , , ,

Find Us On Facebook

Kasargodvartha Demo

THE FIRST LOCAL NEWS PORTAL IN MALAYALAM | KERALA NEWS

Eid Supplement
Inverter UPS Batteries MTC AL HUSSAM S3 Mobile S3 Mobile Power Bull