Headlines

തേടാം, ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍

Posted by Admin | Thursday, 15 August 2013 | Posted in , , , , , , ,

ലോകത്തെ എണ്ണ നിക്ഷേപമൊക്കെ തീര്‍ന്നുപോയാല്‍ എന്ത് ചെയ്യും? വൈദ്യുതി ഉപയോഗം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ജലവൈദ്യുതി നിലയങ്ങളെയും മറ്റും എത്രകാലം ആശ്രയിക്കാനാകും?

ഇവിടെയാണ് ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ നമ്മുടെ രക്ഷക്കത്തെുന്നത്. കത്തിജ്ജ്വലിച്ച് നില്‍ക്കുന്ന സൂര്യനും വീശിയടിക്കുന്ന കാറ്റുമെല്ലാം നിലക്കാത്ത ഊര്‍ജ സ്രോതസ്സുകളാണ്. ഊര്‍ജത്തിന്‍െറ ഈ അക്ഷയ പാത്രങ്ങളെ നാം അത്ര കാര്യമായി എടുത്തിട്ടുണ്ടോയെന്നതാണ് പ്രസക്തമായ ചോദ്യം. അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്ന മാനവരാശിയുടെ നിലനില്‍പിന് ഇത്തരം ബദല്‍ ഊര്‍ജ സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തിയേ പറ്റൂ.

ഫോസില്‍ ഇന്ധനമാണ് ഇന്ന് ലോകത്തെ മുന്നോട്ടുനയിക്കുന്ന മുഖ്യഘടകം. എന്നാല്‍, എത്രകാലം ഭൂമിയില്‍നിന്ന് ഈ ഇന്ധനം ലഭിക്കുമെന്ന് പറയാനാകില്ല. പ്രതിദിനം 82.4 ബില്യണ്‍ ബാരല്‍ ഇന്ധനമാണ് ഇന്ന് ഉപയോഗിക്കുന്നത്. ഈ രീതിയില്‍ പോവുകയാണെങ്കില്‍ 50 വര്‍ഷത്തിനകം മൊത്തം ഫോസില്‍ ഇന്ധന നിക്ഷേപവും തീര്‍ന്നുപോയേക്കാം. മാത്രമല്ല, ആഗോളതാപനത്തിന് ഇടയാക്കുന്ന പ്രധാന ഘടകം ഫോസില്‍ ഇന്ധനം കത്തിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്സൈഡാണ്. അതിനാല്‍, ഫോസില്‍ ഇന്ധനത്തിന്‍െറ ഉപയോഗം നിയന്ത്രിക്കേണ്ടതുമുണ്ട്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ വികസനം തേടുന്തോറും ഊര്‍ജ ആവശ്യവും വര്‍ധിക്കും. അതിനാല്‍, ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ തേടേണ്ടത് അനിവാര്യമാണ്. ഫോസില്‍ ഇന്ധനത്തിന് പകരം എന്താണ് ഉപയോഗിക്കാനാവുക? ശാസ്ത്ര ലോകത്തിന്‍െറ ഗൗരവതരമായ ആലോചനകള്‍ ഈ വഴിക്കാണ്.

ഭൂമിയിലെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മുഖ്യ ഊര്‍ജ സ്രോതസ്സ് സൗരോര്‍ജമാണ്. പണ്ടുകാലത്ത് വെളിച്ചവും ചൂടും ലഭിക്കാന്‍ മരക്കഷണങ്ങളും ഉണക്കയിലയും കത്തിക്കുകയായിരുന്നു. പിന്നീട് സസ്യ എണ്ണയും മൃഗക്കൊഴുപ്പും ഈ പട്ടികയില്‍ ഇടം നേടി. ബി.സി 600ലാണ് വിളക്കുകള്‍ കത്തിക്കാന്‍ സമ്പന്നരായ ആളുകള്‍ ഷെയ്ല്‍ എന്ന രൂപത്തില്‍ പെട്രോളിയം ഉപയോഗിക്കാന്‍ തുടങ്ങിയത്.

ഫോസില്‍ ഇന്ധനത്തിന് പകരംവെക്കാന്‍ നമുക്കുള്ളത് സൗരോര്‍ജം, കാറ്റില്‍നിന്നുള്ള ഊര്‍ജം, ഭൂതാപ ഊര്‍ജം, ജൈവ ഇന്ധനം, ആണവോര്‍ജം, ഹൈഡ്രജന്‍ തുടങ്ങിയവയാണ്. സ്വാഭാവികമായും ബദല്‍ ഊര്‍ജ സ്രോതസ്സിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യമത്തെുക സൗരോര്‍ജമാണ്. ചതുരശ്ര മീറ്ററില്‍ ഒരു കിലോവാട്ട് സൗരോര്‍ജം എന്ന തോതിലാണ് സൂര്യനില്‍നിന്ന് ഭൂമിയില്‍ പതിക്കുന്നത്. ഈ ഊര്‍ജം ഫലപ്രദമായി സമാഹരിച്ച് ഉപയോഗിക്കാനുള്ള വഴികളാണ് നാം തേടേണ്ടത്. സൗരോര്‍ജത്തിന്‍െറ ഉപയോഗം വിവിധ തരത്തിലാണ്. ഇതില്‍ ഏറ്റവും ലളിതമായ ഉപയോഗം വെയിലത്ത് ധാന്യങ്ങള്‍ ഉണക്കുന്നതാണ്. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ വാട്ടര്‍ ഹീറ്ററുകളും ഇന്ന് സാധാരണമാണ്.

സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഫോട്ടോവോള്‍ട്ടയിക് സെല്ലുകളുടെ ഉപയോഗമാണ് ഇതില്‍ ഏറ്റവും വലിയ മുന്നേറ്റം. ഇത്തരം അനേകം സെല്ലുകള്‍ കൂട്ടിച്ചേര്‍ത്ത് സോളാര്‍ പാനലുണ്ടാക്കുന്നു. 250 വാട്ട്സ് മുതല്‍ ഒരു കിലോവാട്ട് വരെയുള്ള പാനലുകള്‍ ഇന്ന് ലഭ്യമാണ്. വീടുകളില്‍ ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കാനും ലൈറ്റ് കത്തിക്കാനും ഇത് മതിയാകും.

സൗരോര്‍ജ പാനല്‍ ഉപയോഗിക്കുമ്പോഴുള്ള മുഖ്യ പ്രശ്നം മേഘങ്ങളുള്ളപ്പോഴും രാത്രിയിലും ഊര്‍ജം ലഭിക്കില്ളെന്നതാണ്. ഇതിന് പരിഹാരമാണ് കെമിക്കല്‍ ബാറ്ററികള്‍. കെമിക്കല്‍ ബാറ്ററികളില്‍ സൗരോര്‍ജം സംഭരിച്ച് ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഈ ബാറ്ററികളുടെ പരിമിതമായ ആയുസ്സും മാറ്റി സ്ഥാപിക്കാനുള്ള ഭാരിച്ച ചെലവും പ്രശ്നമാണ്. ഇതിന് പ്രതിവിധിയായി ചില വികസിത രാജ്യങ്ങളിലുള്ളതുപോലുള്ള പദ്ധതികള്‍ ആവിഷ്കരിക്കാവുന്നതാണ്. സോളാര്‍ പാനലില്‍നിന്നുള്ള വൈദ്യുതി എ.സി വോള്‍ട്ടേജിലേക്ക് മാറ്റി വീട്ടിലെ സാധാരണ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സൂര്യപ്രകാശമുള്ള സമയം മുഴുവന്‍ സോളാര്‍ പാനലില്‍നിന്നുള്ള വൈദ്യുതി ഉപയോഗിക്കാം. അധികം വൈദ്യുതിയുണ്ടെങ്കില്‍ മുഖ്യ ഗ്രിഡിലേക്ക് നല്‍കി വരുമാനവുമുണ്ടാക്കാം. സൂര്യപ്രകാശമില്ലാത്തപ്പോള്‍ സാധാരണ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം. ഇത് ചെലവ് കുറഞ്ഞതും ഫലപ്രദവുമായ രീതിയാണ്. എന്നാല്‍, നമ്മുടെ വൈദ്യുതി ബോര്‍ഡുകള്‍ ഇതിന് ഇനിയും അനുമതി നല്‍കിയിട്ടില്ല.

സൗരോര്‍ജ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും മുന്നിട്ടിറങ്ങുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതില്‍ മുന്നില്‍. പാനലുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന വിശാലമായ വരണ്ട ഭൂമിയുള്ളത് ഇവര്‍ക്ക് അനുഗ്രഹമാവുകയാണ്. സൗരോര്‍ജം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ പുരോഗമിക്കുകയുമാണ്.

ഭൂതാപ ഊര്‍ജമാണ് മറ്റൊരു പ്രകൃതിദത്ത ഊര്‍ജസ്രോതസ്സ്. അഗ്നിപര്‍വതത്തിനടുത്തും മറ്റുമുള്ള ചില സ്ഥലങ്ങളില്‍ ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് അധികം താഴ്ചയിലല്ലാതെ ചുട്ടുപഴുത്ത പാറക്കെട്ടുകളും മറ്റും കണ്ടത്തൊനാകും. ഇവിടെ തുരന്ന് പൈപ്പുകളിറക്കി ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളം പമ്പ് ചെയ്യുന്നു. ചുട്ടുപഴുത്ത പാറക്കെട്ടില്‍ വെള്ളം തട്ടുമ്പോഴുണ്ടാകുന്ന വിള്ളലുകളിലേക്ക് ചെല്ലുന്ന വെള്ളം അവിടത്തെ അത്യുഗ്രമായ ചൂടില്‍ തിളച്ച് നീരാവിയായി മാറുന്നു. പാറക്കെട്ടിലേക്ക് രണ്ടാമതൊരു ദ്വാരം തുരന്ന്, അതിലൂടെ ഈ നീരാവിയെ പുറത്തേക്ക് കൊണ്ടുവന്ന് ആവി ടര്‍ബൈനുകളെ തിരിച്ചാണ് ഭൂതാപ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നത്. വന്‍ ചെലവ് വരുന്നതാണ് ഇത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 40 ലക്ഷം ഡോളറാണ് ചെലവ് വരിക. അതേസമയം, താപ വൈദ്യുതി നിലയങ്ങളില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടി വരുന്നത് 10 ലക്ഷം ഡോളര്‍ മാത്രമാണ്. ഭൂതാപ ഊര്‍ജം ഉപയോഗിക്കുന്ന മുഖ്യ രാജ്യങ്ങള്‍ അമേരിക്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ന്യൂസിലന്‍ഡ്, ഐസ്ലന്‍ഡ് തുടങ്ങിയവയാണ്.

കാറ്റാണ് മറ്റൊരു പ്രധാന ഊര്‍ജ സ്രോതസ്സ്. ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി കാറ്റില്‍നിന്ന് കൂടുതല്‍ ഫലപ്രദമായി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചുകഴിഞ്ഞു. ഇന്ന്, ഏതാനും കിലോ വാട്ട് മുതല്‍ മൂന്ന് മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള കാറ്റാടിയന്ത്രങ്ങള്‍ ഉണ്ട്.

1000 വാട്ട്സിലധികം ഉല്‍പാദിപ്പിക്കുന്ന കാറ്റാടിയന്ത്രങ്ങള്‍ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഉല്‍പാദന ച്ചെലവ് മെഗാവാട്ടിന് നാലുകോടി രൂപ വരെ ആകുമെങ്കിലും സ്ഥാപിച്ച് ആറുവര്‍ഷത്തിനകം ഇത് കുറഞ്ഞു വരും. കുറഞ്ഞ പ്രവര്‍ത്തനച്ചെലവാണ് ഇതിന് മുഖ്യകാരണം.

സസ്യജാലങ്ങള്‍ അഴുകുന്നതുവഴിയുണ്ടാകുന്ന മീഥെയ്ന്‍ മികച്ചൊരു ഇന്ധനമാണ്. മൃഗങ്ങളുടെയും മനുഷ്യരുടെയും മാലിന്യങ്ങള്‍ ബയോ ഗ്യാസ് പ്ളാന്‍റുകളില്‍ സംസ്കരിച്ച് ഉയര്‍ന്ന നിലവാരമുള്ള മീഥെയ്ന്‍ ഉല്‍പാദിപ്പിക്കാനാകും. മാലിന്യ സംസ്കരണത്തിനുള്ള മികച്ചൊരു മാര്‍ഗം കൂടിയാണിത്. ഭാവിയുടെ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ഹൈഡ്രജന്‍.
അങ്ങനെ, ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ തേടേണ്ടത് മനുഷ്യന്‍െറ കുതിപ്പിന് അനിവാര്യമാണ്. അതിനുള്ള അവസരമൊരുക്കി സൂര്യനും കാറ്റുമെല്ലാം നമ്മെ കാത്തിരിക്കുന്നു. അത് ഉപയോഗപ്പെടുത്തേണ്ടത് നാമാണ്.

Courtesy: Madhyamam
http://www.madhyamam.com/news/239562/130812

പോലീസ്‌ അക്കാദമിയില്‍ ഐ.ജിയുടെ നാമകരണയജ്‌ഞം; കാവിവല്‍ക്കരണമെന്നു വിവാദം

Posted by Admin | Wednesday, 14 August 2013 | Posted in , , , , , , ,

കൊച്ചി: തൃശൂരിലെ കേരള പോലീസ്‌ അക്കാദമിയുടെ വിവിധ വിഭാഗങ്ങളില്‍ ഐ.ജി. സുരേഷ്‌ രാജ്‌ പുരോഹിത്‌ നടത്തുന്ന നാമകരണ പ്രവര്‍ത്തനം വിവാദത്തില്‍. ഐ.ജി, തന്നിഷ്‌ടപ്രകാരം അക്കാദമിയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നാണ്‌ വിമര്‍ശനം.

ഏതാനും ദിവസം മുമ്പ്‌ ഐ.ജി. സ്വന്തം ഔദ്യോഗിക ബംഗ്ലാവിനു മുന്നില്‍ കൈലാസം എന്നു പേരെഴുതിയിരുന്നു. തുടര്‍ന്ന്‌ കാന്റീനിനു തൃപ്‌തി, പലചരക്ക്‌ വിതരണശാലയ്‌ക്ക്‌ അന്നപൂര്‍ണ, തുണിത്തര വിതരണശാലയ്‌ക്ക്‌ കാമധേനു എന്നിങ്ങനെ പേരു നല്‍കി. പരിശീലന ബ്ലോക്കുകള്‍ക്കു മുന്നില്‍ സാന്ദീപനി, വിക്രമാദിത്യ എന്നിങ്ങനെ ബോര്‍ഡു തൂക്കി. ഉദ്യാനത്തിനും മറ്റും ഇനി നാമകരണമുണ്ടത്രേ. ഇതിനു പിന്നില്‍ ഹിന്ദുത്വ അജന്‍ഡയാണെന്ന്‌ ഒരു വിഭാഗം പോലീസുകാര്‍ അടക്കം പറയുന്നു.


ഐ.ജി. പുരോഹിത്‌ ആഴ്‌ചകള്‍ക്കു മുമ്പാണ്‌ പോലീസ്‌ അക്കാദമിയുടെ ചുമതലയേറ്റത്‌. തുടര്‍ന്ന്‌ അക്കാദമി മെസിലും കാന്റീനിലും ബീഫ്‌ വിഭവങ്ങള്‍ക്ക്‌ അപ്രഖ്യാപിത നിരോധനമുണ്ടായത്‌ മുറുമുറുപ്പിനിടയാക്കിയിരുന്നു. ബംഗ്ലാവ്‌ നവീകരണത്തിനായി അദ്ദേഹം പ്രത്യേക പൂജ നടത്തിയതായും അണിയറ സംസാരമുണ്ടായി. അക്കാദമിയില്‍ അഞ്ചുവര്‍ഷത്തിലധികം സേവനം ചെയ്‌തവരെ കൂട്ടത്തോടെ സ്‌ഥലം മാറ്റിയപ്പോള്‍ അതില്‍ മതന്യൂനപക്ഷങ്ങളാണ്‌ ഏറെയും ഉള്‍പ്പെട്ടെതെന്നും വിമര്‍ശനമുയര്‍ന്നു. അതിനു പിന്നാലെയാണ്‌ നാമകരണ യജ്‌ഞം.

എന്നാല്‍ അക്കാദമിയില്‍ ശാന്തിയും ചിട്ടയുമുണ്ടാക്കാനുള്ള ശ്രമം മാത്രമാണിതെന്ന്‌ അധികൃതര്‍ വിശദീകരിച്ചു. നാവിക കമാന്‍ഡിലും മറ്റും സമാനമായ നാമകരണം നടക്കുന്നുണ്ട്‌. മുമ്പ്‌ മന്ത്രി അബ്‌ദു റബ്‌ ഗംഗ എന്ന ഔദ്യോഗിക വസതിയുടെ പേര്‌ ഗ്രെയ്‌സ്‌ എന്നാക്കി മാറ്റിയത്‌ പച്ചവല്‍ക്കരണത്തിനാണെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. വിവാദത്തില്‍ കഴമ്പില്ലെന്നു പിന്നാലെ വ്യക്‌തമായില്ലേയെന്നാണ്‌ ഇവരുടെ മറുചോദ്യം.


മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ അനുവദിക്കില്ല: എല്‍. ഡി.എഫ്

Posted by Admin | | Posted in , , , , , ,


തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ എല്‍.ഡി.എഫ് ഉറച്ച് നില്‍ക്കും. ഇതോടെ രണ്ടാം ഘട്ട ജന സമ്പര്‍ക്ക പരിപാടി മിക്ക ജില്ലകളിലും മാറ്റി വെച്ചു. തീയതി പുനക്രമീകരിച്ച് ജനസമ്പര്‍ക്ക പരിപാടി നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ ജില്ലകളിലും പൂര്‍ത്തിയായി. എന്നാല്‍ എല്‍.ഡി.എഫ് പ്രതിഷേധം മൂലം പരിപാടി അനിശ്ചിതത്വത്തിലായി. തിരുവനന്തപുരം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചതിന് പിന്നാലെ ഈ മാസം 17ന് മലപ്പുറത്ത് നടത്താനിരുന്ന പരിപാടിയും മാറ്റിവച്ചു.

മറ്റ് ജില്ലകളിലെ പരിപാടികളും പ്രതിഷേധം അടങ്ങുന്നത് വരെ മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഒന്നാം ഘട്ടത്തിലെ അപാകതകള്‍പരിഹരിച്ചാണ് രണ്ടാം ഘട്ട ജന സമ്പര്‍ക്ക പരിപാടി വിഭാവനം ചെയ്തത്. രോഗികളടക്കമുള്ളവരുടെ കാത്തിരിപ്പ് ഒഴിവാക്കി പരിപാടി നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. മലപ്പുറം ജില്ലയില്‍ ലഭിച്ച 10,171 അപേക്ഷകളില്‍ 233 പേരുടെ പരാതികള്‍ ഇതിനകം പരിഹരിച്ച് കഴിഞ്ഞു. 549 പരാതികള്‍ മുഖ്യമന്ത്രിയുടെ പരിഗണനക്കായി നല്‍കിയിട്ടുണ്ട്.

Courtesy: www.reporteronlive.com

Shikhar Dhawan misses world record by 20 runs, scores 248 vs South Africa 'A'

Posted by Admin | Monday, 12 August 2013 | Posted in , , , , , , ,

India's new batting sensation Shikhar Dhawan today gave yet another exhibition of stunning strokeplay by smashing a blistering 248 off 150 balls against South Africa 'A' here, missing out on a world record feat by just 20 runs.

27-year-old Dhawan, who clobbered 30 boundaries and seven sixes in his superlative knock, became the second highest individual scorer in the history of List A games (limited overs matches) behind former England and Surrey batsman Alistair Brown.

Brown had scored 268 for Surrey against Glamorgan at Oval back on July 19, 2002.

If Dhawan's first 100 came off only 86 balls, the second hundred came off only 46 balls as he raced to his first List A double hundred in only 132 balls with a push off left-arm seamer Beuran Hendricks' bowling at the LC de Villiers Oval.

During his rampaging knock, the stylish left-hander surpassed two of his illustrious senior teammates Sachin Tendulkar and Virender Sehwag, who had scored double centuries in one-day internationals which also qualify as List A games.

On personal best of 220, Dhawan created a national record by surpassing Sehwag's best of 219 in an one-dayer against West Indies at Indore back in 2011.

Just when it looked that he would eclipse the world record, he was caught by wicketkeeper Dane Vilas of Rusty Theron's bowling trying another slog shot. Dhawan added 285 runs in only 33.5 overs with his skipper Cheteshwar Pujara, who also scored a century.

Such was his domination that out of his 162 out of his 248 runs came in only 37 scoring strokes.

Dhawan made a memorable Test debut against Australia earlier this year with a brilliant 187 and has not looked back since then as he became the best batsman in India's victorious Champions Trophy campaign recently.


New Israeli settlement plan defies peace talks

Posted by Admin | | Posted in , , , , , , ,

Israel yesterday moved forward with plans to build nearly 1,200 homes for Jewish settlers, holding fast to a defiant settlement policy as cabinet ministers met to approve a release of Palestinian prisoners ahead of a new round of peace talks.

Israel has made a push on settlements since the resumption on July 30 of US-brokered talks on Palestinian statehood, signalling its intention to continue to build in major enclaves it wants to keep in any future peace deal.

While condemning settlement expansion, Palestinians have stopped short of threatening outright to abandon the negotiations, which are due to go into a second round in Jerusalem on Wednesday after a session in Washington.

Israeli media, in unconfirmed reports, have suggested yesterday's housing plans were disclosed to Washington in advance and were aimed partly at overcoming opposition within the pro-settlement cabinet to prisoner releases designed to spur negotiations halted three years ago.

The housing ministry said on its website that tenders were issued for building 793 new apartments in areas of the West Bank that Israel illegally annexed after occupying the territory and the eastern part of Jerusalem in the 1967 Middle East war.

Plots for the construction of 394 more units were being sold in Ariel, Efrat, Maale Adumim and Betar, settlements in areas Israel has said it aims to retain in any land-for-peace accord.

"We shall continue with construction, everywhere," Housing Minister Uri Ariel of the far-right Jewish Home party said at the formal relaunch of an Israeli housing 
project in East Jerusalem yesterday.

Ariel said his party would vote against the release of Palestinian prisoners, saying that "it goes against our security interests".

Israeli Finance Minister Yair Lapid, whose centrist party is right-wing Prime Minister Benjamin Netanyahu's biggest partner in the governing coalition, called the decision to issue the settlement housing tenders "unhelpful to the peace process".

Mark Regev, an Israeli government spokesman, dismissed the criticism saying:  "The construction decided upon today in Jerusalem and in the settlement blocs are in areas that will remain part of Israel in any possible future peace agreement. This in no way changes the final map of peace. It changes nothing."

Israeli cabinet ministers met last night to finalise a list of 26 Palestinian prisoners expected to be released tomorrow or on Wednesday, out of a total of 104 whose release was approved in principle last month to help restart the talks.

Palestinian President Mahmoud Abbas had demanded the release of prisoners held since before a 1993 interim peace accord took effect. Israel has jailed thousands more Palestinians since then, many for carrying out deadly attacks.

Drawing Palestinian anger, Israel's military-run Civil Administration in the West Bank gave preliminary approval on Thursday for the construction of more than 800 new settler homes - some of them in isolated settlements - but said it needed government approval before building could begin.

Most world powers regard all the settlements as illegal and Palestinians say the enclaves could deny them a viable and contiguous state.

"The international community must stand with this peace process and must stand shoulder to shoulder with us and hold Israel accountable for its continuing settlement activities," Palestinian chief negotiator Saeb Erakat told Reuters. 

Palestinians seek US intervention

The Palestinians said Israel's new plans for settlement construction announced yesterday showed it was "not serious" in efforts to negotiate peace and urged Washington to intervene as sponsor of the talks. The tenders for over 1,000 homes in the occupied West Bank and East Jerusalem were proof that Israel "was not serious in the negotiations", Palestinian negotiator Mohamed Shtayeh said in a statement. He charged that Israel "aims through this condensed settlement activity to destroy the basis of the solution called for by the international community, which aims to establish a Palestinian state on the 1967 borders". Shtayeh said the new tenders were "conditions and new facts on the ground" that Israel was setting in order "to determine the negotiations in whichever way suits it best".

Courtesy : Reuters/Jerusalem

സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രകാശ് കാരാട്ട്‌

Posted by Admin | | Posted in , , , , , , , ,

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് നടന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മുഖ്യമന്ത്രി ഉടന്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള എല്‍.ഡി.എഫ് ഉപരോധസമരം സെക്രട്ടേറിയറ്റ് കവാടത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്. പൊതുസമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ രാജിവെക്കാന്‍ തയാറാകണം. റെയില്‍വെ നിയമന അഴിമതിയില്‍ ബന്ധു ഇടപെട്ടതിനാണ് മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലിന് രാജിവെക്കേണ്ടിവന്നതെന്ന് കാരാട്ട് ഓര്‍മ്മിപ്പിച്ചു. സമരം നേരിടാന്‍ കേന്ദ്രസേനയെ വിന്യസിച്ചതിനേയും കാരാട്ട് രൂക്ഷമായി വിമര്‍ശിച്ചു. വര്‍ഗീയ ലഹള നിയന്ത്രിക്കാന്‍ അതിര്‍ത്തിസേന കശ്മീരിലാണ് വേണ്ടത്. വിനാശകാലേ വിപരീത ബുദ്ധിയെന്ന് പറഞ്ഞാണ് കാരാട്ട് പ്രസംഗം അവസാനിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. 


ഉപരോധസമരത്തിനായി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍തന്നെ സെക്രട്ടേറിയറ്റിലേക്ക് ഒഴുകി. എട്ട് മണിയോടെ തന്നെ സെക്രട്ടേറിയറ്റിന്റെ മൂന്നു കവാടങ്ങളും ഉപരോധിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങളാണ് സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റുകളള്‍ക്ക് മുന്നിലും അണിനിരന്നത്. ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയും, ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢനും സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

സമരം വിജയിപ്പിക്കാന്‍ എല്‍.ഡി.എഫും നേരിടാന്‍ സര്‍ക്കാറും കച്ചമുറുക്കിയതോടെ തലസ്ഥാന നഗരം സംഘര്‍ഷഭീതിയിലാണ്. കന്റോണ്‍മെന്റ് ഗേറ്റ് പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. രാവിലെ ഏഴ് മണിക്ക് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി. കന്റോണ്‍മെന്റ് ഗേറ്റിലൂടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും അകത്തുകടന്നത്. ഒമ്പത് മണിക്ക് മഴയെത്തി. എന്നാല്‍ മഴയിലും ആവേശം ചോരാതെ കുടചൂടി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തു. സമരച്ചൂടിനിടയില്‍ രാവിലെ ഒമ്പത് മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നു. പി.ജെ ജോസഫ്, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ ജയലക്ഷ്മി, പി.കെ അബ്ദുറബ്, അനൂപ് ജേക്കബ് എന്നിവര്‍ മന്ത്രിസഭാ യോഗത്തിനെത്തിയില്ല. 

മന്ത്രിസഭാ യോഗം കഴിഞ്ഞ് കന്റോണ്‍മെന്റ് ഗേറ്റിലൂടെ പുറത്തേക്കിറങ്ങിയ രണ്ട് മന്ത്രിമാരുടെ വാഹനങ്ങള്‍ ബേക്കറി ജംഗ്ഷനില്‍ തടഞ്ഞു. ഇത് പോലീസും സമരക്കാരും തമ്മില്‍ ചെറിയ സംഘര്‍ഷത്തിന് വഴിവെച്ചു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. പ്രവര്‍ത്തകര്‍ പിന്‍വാങ്ങുകയും ചെയ്തു. ഉദ്ഘാടനപ്രസംഗത്തിന് ശേഷം വീണ്ടും ബേക്കറി ജംഗ്ഷനിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങി. പോലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് പോലീസുമായി വാക്കേറ്റം നടന്നു

കന്റോണ്‍മെന്റ് ഗേറ്റിലേക്ക് വരുന്ന എല്ലാ റോഡുകളും പോലീസ് നിയന്ത്രണത്തിലാണ്. കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള നാല് പ്രധാന പാതകളില്‍ ഞായറാഴ്ച വൈകിട്ടുതന്നെ പോലീസ് നിലയുറപ്പിച്ചുകഴിഞ്ഞു. ഭൂരിഭാഗം മന്ത്രിമാരും താമസിക്കുന്ന വെള്ളയമ്പലം, കവടിയാര്‍ ഭാഗങ്ങളില്‍ നിന്ന് കന്റോണ്‍മെന്റുവരെ 'സുരക്ഷാ ഇടനാഴി' പോലീസ് തീര്‍ത്തു. 

നഗരഹൃദയത്തെ അഞ്ച് മേഖലകളായി തിരിച്ച് പോലീസ് നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. അഞ്ഞൂറോളം പോലീസുകാരടങ്ങുന്ന ഒന്നാംവലയ സുരക്ഷാസംഘം സെക്രട്ടേറിയറ്റ് മതിലിനുള്ളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് തന്നെ ചുമതലയേറ്റെടുത്തു. കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള നാല് പ്രധാന പാതകളില്‍ ഞായറാഴ്ച വൈകിട്ടുതന്നെ പോലീസ് നിലയുറപ്പിച്ചു.

Courtesy: www.mathrubhumi.com

Find Us On Facebook

Kasargodvartha Demo

THE FIRST LOCAL NEWS PORTAL IN MALAYALAM | KERALA NEWS

Eid Supplement
Inverter UPS Batteries MTC AL HUSSAM S3 Mobile S3 Mobile Power Bull